•  


    ലോകത്തെ വെല്ലുവിളിച്ച് ചൈനീസ് കുതന്ത്രം


    ലോകത്തെ വെല്ലുവിളിച്ച് ചൈനീസ് കുതന്ത്രം
    കോവിഡ് 19 രൂക്ഷമായ ഭീഷണി ലോകത്ത് നിലനില്‍ക്കെ ചൈന ഇന്ത്യക്കെതിരെ ആയുധമെടുക്കാന്‍ തയ്യാറായതിലൂടെ കോവിഡ് 19 ന്‍റെ രഹസ്യം മറ നീക്കി പുറത്തുവന്നിരിക്കുന്നു.  ഇന്ത്യന്‍ അതിര്‍ത്തിയായ ലഡാക്കിലും ഗാല്‍വാന്‍ മേഖലയിലും പാങ്ങോങ്ങ് സോയിലും ഉള്‍പ്പെടെ ഏഴ് പ്രദേശങ്ങളില്‍ ഇതിനോടകം പോര്‍മുഖം തുറന്നു കഴിഞ്ഞു. ഗാല്‍വാന്‍ മേഖലയിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കരാര്‍ പ്രകാരം ചൈന ടെന്‍റുകള്‍ നീക്കാത്തത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇന്ത്യന്‍ സൈനികരെ അവര്‍ ചതിച്ചുകൊല്ലുകയായിരുന്നു എന്ന് വ്യക്തമായി. ഇരുമ്പാണികള്‍ തറച്ച ദണ്ഡുകള്‍ കൊണ്ടായിരുന്നു ചൈനയുടെ ആക്രമണം.

    നയതന്ത്ര തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൈന അവരുടെ ചതിപ്രയോഗം പുറത്തെടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തം. ഇത് ആസൂത്രിതമായ ഒരു നീക്കമാണ്. ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് ചൈന നടത്തുന്ന ഈ കുതന്ത്രം, വര്‍ഷങ്ങളായി അവര്‍ നടത്തിക്കൊണ്ടിരുന്ന തയ്യാറെടുപ്പിന്‍റെ അവസാന പരീക്ഷണഘട്ടത്തിലാണ്.  കോവിഡ് 19 എന്ന ജൈവായുധത്തെ ചൈനീസ് പരീക്ഷണശാലയില്‍ നിര്‍മിക്കുകയായിരുന്നു ഇതുവരെ അവര്‍.

    ചൈനീസ് ഏജന്‍റുമാര്‍ മുഖേന ലോകത്തെ മുക്കിലും മൂലയിലും കൈവ്ഡ 19 എന്ന ചൈനീസ് ജൈവായുധത്തെ പടര്‍ത്തിവിടാന്‍ ചൈനയ്ക്ക് നിഷ്പ്രയാസം കഴിഞ്ഞു. എന്നിട്ടവര്‍ പറഞ്ഞുപരത്തിയത് വൂഹാനിലെ ഒരു ഈനാംപേച്ചിയില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടത് എന്ന്. ഇത് ജൈവായുധം എന്നതിന്‍റെ ഏറ്റവും വലിയ തെളിവ് ഈ രോഗം സമ്പര്ക്കത്തിലൂടെയല്ലാതെ പടരുന്നില്ല എന്നതാണ്. വൈറസ് തദ്ദേശിയമായി സൃഷ്ടിക്കപ്പെടുന്നില്ല. ആരോ കൊണ്ടുവരുന്ന വൈറസ് അതിവേഗം പടര്‍ന്നുപിടിച്ച്  ജനങ്ങള്‍ രോഗബാധിതരായി മരിച്ചു വീഴുന്നു. ഇതൊരു ജൈവായുധമാണ് എന്ന പ്രസ്താവന ആദ്യം നടത്തിയത് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് തന്നെയായിരുന്നു. അമേരിക്കയും യൂറേപ്യന്‍ രാജ്യങ്ങളും ഇത് വ്യക്തമായി മനസിലാക്കിയിട്ടുണ്ട്.

    വൈറസ് പരത്തി ഭീതി സൃഷ്ടിച്ച ശേഷം ആക്രമിക്കുക എന്ന ചൈനീസ് ദുഷ്ടബുദ്ധിയെ തിരിച്ചറിയാന്‍ ലോകം വളരെയേറ വൈകിപ്പോയി. കോവിഡ് 19 ലോകത്ത് വിത്കകുന്നതിന് മുമ്പ് തന്നെ ചൈന ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളെ വിലക്കെടുക്കുകയും ഇന്ത്യക്കെതിരെ തിരിച്ചുവിടുകയും ചെയ്തു.

    കോവിഡ് 19 ന് ഫലപ്രദമായ മരുന്ന് ചൈന കണ്ടുപിടിച്ചിട്ടുണ്ട്. ആ മരുന്ന് കൊണ്ട് ചൈന അവരുടെ ജനതയെ സംരക്ഷിക്കുകയും ചെയ്തു. വെറും 3000 പേര്‍ മാത്രമാണ് ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ളതും കോവിഡ് 19 ന്‍റെ ഉറവിടവുമായ ചൈനയില്‍ എന്നത് നിസാരമായി തള്ളാനാകില്ല. ലോകത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരിക എന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കാനാണ് ഇന്ത്യയെ ആദ്യം ആക്രമിച്ചു കീഴടക്കുക എന്ന ആദ്യഘട്ടവുമായി ചൈന മുന്നോട്ട് വന്നിരിക്കുന്നത്.

    ഇത്രയും ദുഷ്ടത പ്രവര്‍ത്തിച്ച ചൈനയെ, സ്നേഹിക്കുന്ന അയല്‍ക്കാരന്‍ എന്ന പഴയരീതിയില്‍ ഇന്ത്യ സൗഹൃദഭാവത്തില്‍ പ്രവര്‍ത്തിക്കുന്നത് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ചൈന രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണ്. കാരണം ആ ദുഷ്ടബുദ്ധിയുടെ നീക്കം തികച്ചും ആസൂത്രിതമാണ്. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിന്‍റെ പടപ്പുറപ്പാടാണ് ഇപ്പോള്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന ദുര്‍ഭൂതത്തെ ആദ്യം ലോകമെമ്പാടും അഴിച്ചുവിട്ട് ഭീതി പരത്തിയ ശേഷം ആക്രമണം നടത്തി ലോകം പിടിച്ചെടുക്കുക എന്ന ഈ തന്ത്രത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരാള്‍ എഴുതി വച്ചിട്ടുണ്ടായിരുന്ന് ഇത്തിരി അന്ധവിശ്വാസത്തിന്‍റെ മേമ്പൊടി ചേര്‍ത്തുകൊണ്ട്  പറയട്ടെ. നോത്രദാമസ് എന്ന മനുഷ്യന്‍ വടക്കിന്‍റെ ചുവപ്പ് ഭീകരന്‍ മൂന്നാം ലോക മഹായുദ്ധത്തിന് തറക്കല്ലിടും എന്ന് പ്രവചിച്ചിരുന്നു. ഇതില്‍ നിന്ന് ജ്യോതിഷത്തെ മാറ്റി നിര്‍ത്തിയാല്‍ ചിന്തകര്‍ക്ക് മുമ്പേ തന്നെ അറിയാമായിരുന്നു ചൈന അപകടകാരിയായ ഒരു ചതിയനാണെന്ന്.

    ഇപ്പോള്‍ ചൈനയുടെ കുതന്ത്രം ലോകം മനസിലാക്കിയിരിക്കുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇന്ത്യയേക്കാള്‍ വേഗത്തില്‍ ചൈനയെ ആക്രമിക്കാന്‍ സജ്ജമായിരിക്കുന്നു.യൂറോപ്പ് മുഴുവനും ചൈനക്കെതിരെ തിരിഞ്ഞിരിക്കുന്നു. ചൈന വിലക്കെടുത്ത ചില കില്ലപ്പട്ടികളായ പാകിസ്ഥാനും നേപ്പാളും ശ്രീലങ്കയും അല്ലാതെ ചൈനയെ പിന്തുണക്കാന്‍ ഒരു ലോകരാജ്യവും ഇല്ല എന്നു വന്നിരിക്കുന്നു. ഈ യുദ്ധം ചൈനയ്ക് എളുപ്പമാകില്ല, പക്ഷേ കോവിഡ് 19 നേക്കാള്‍ ലോകത്ത് നാശം വിതച്ചേക്കും. എന്നാലും ഈ നികൃഷ്ടനായ ചുവന്ന ഭീകരന്‍ ലോകത്ത് നിന്ന്  തുടച്ചുനീക്കപ്പെടുകതന്നെ വേണം.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *