ഓണ്‍ലൈന്‍ സെക്സ് രംഗം പുതിയ തലങ്ങള്‍ തേടുകയാണ്. ഓണ്‍ലൈനിലെ അരുതായ്കകളെ എപ്പോഴും പിന്തുടരുന്ന മലയാളികള്‍ക്കിടയില്‍ വ്യാപകമായി ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന ഒന്നാണ് റോള് പ്ലേ. “സിനിമാനടിയുടെ റോൾപ്ലേ കളിക്കാൻ ആരെല്ലാം ഉണ്ട്?“ “ഏതു നടിയുടെ റോളാണ് നിങ്ങൾക്ക് ചെയ്യുവാൻ ആഗ്രഹം?“. “ ഇന്ന് എറണാകുളത്ത് ഉണ്ട് ഒഴിവുള്ള ആരേലും ഉണ്ടോ?“ ഫേസ്ബുക്കില്‍ വരുന്ന പുതിയ കാര്യങ്ങളാണ് ഇത്. ഇത്തരം ചോദ്യങ്ങൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പുത്തരിയല്ല. ഇത്തരം പോസ്റ്റുകളിലൂടെ സമാന മനസ്കരെ കണ്ടെത്തി ഒത്തുകൂടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. പ്രശസ്തരും അല്ലാത്തവരുമായ നടിമരുടെ മുതൽ കുടുമ്പാംഗങ്ങളുടെ (Incest) ഓൻലൈനിൽ റോൾപ്ലേ ചെയ്തു നിർവൃതിയടയുന്നവരും വർദ്ധിക്കുന്നു.
എന്താണീ റോൾപ്ലേ?
ലൈംഗിക വൈവിധ്യങ്ങൾ തേടുന്നവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രമോ വ്യക്തിയോ ആയി പങ്കാളിയുമായി / പങ്കാളികളുമായി നടത്തുന്ന ഒരു ഗെയിം ആണ് ഇത്. യൂറോപ്പിലും ഭാര്യാഭർത്താക്കന്മാർക്കും കാമുകീ കാമുകന്മാർക്കുമിടയിൽ ലൈംഗിക മടുപ്പ് ഒഴിവാക്കുവാൻ ഇടക്കെല്ലാം ഇത്തരം കളികൾ നടത്താറുണ്ട്. സെക്സുമായി ബന്ധപ്പെട്ട് അടുത്തകാലം വരെ മലയാളികൾക്കിടയിൽ നിലനിന്നിരുന്ന യാഥാസ്തിതിക മനോഭാവം മൂലം ഇത് നമ്മുടെ സമൂഹത്തിൽ അത്ര വ്യാപകമായിരുന്നില്ല. എന്നാൽ ഓൺലൈൻ സെക്സിന്റെ വ്യാപനത്തൊടെ ആ മനോഭവത്തിൽ മാറ്റം വന്നു.പങ്കാളികൾ തയ്യാറായില്ലെങ്കിൽ പോലും മറ്റുള്ളവരുമായി റോൾപ്ലേ പരീക്ഷിക്കുവാൻ തുടങ്ങി. ഒരാൾ ഇന്ന സിനിമയിൽ ഇന്ന നടി ചെയ്ത റോൾ എടുക്കുന്നു മറ്റേ ആൾ നായകനായോ അല്ലെങ്കിൽ സ്വന്തം വ്യക്തിത്വത്തിലോ ഓൺലൈൻ പങ്കാളിയൊത്ത് റോൾപ്ലേ വഴി ആ കഥാപാത്രവുമായി സാങ്ക്ല്പിക രതിയിൽ ഏർപ്പെടുന്നു. ഇത്തരത്തിൽ ഉള്ള ഗെയിമുകളിൽ അടുത്ത ബന്ധുക്കളുടെ മുതൽ പ്രശസ്തരായ താരങ്ങളുടെ വരെ റോളുകൾ ആടിത്തിമർക്കുന്ന വർ ഉണ്ടത്രെ. ഇതുവഴി അതീവ ഗുരുതരമായ മാനസിക വൈകൃതങ്ങളാണ് വ്യാപിക്കുന്നത്. പക്ഷെ ഇതിന്റെ ദോഷവശം എന്തെന്നാൽ അടുത്ത ബന്ധുക്കളെയും മറ്റും ഇത്തരം കളികളിൽ റോൾമോഡലായി എടുക്കുന്നത് അവരോടുളള മനോഭാവത്തിൽ മാറ്റം വരുത്തും.നടിമാരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അതിനുകീഴെ അങ്ങേയറ്റം അസ്ലീലം നിറഞ്ഞ കമന്റുകളും രതിമോഹങ്ങളും എഴുതിയിടുക ചിലരുടെ രീതിയാണ്. പിന്നീട് സ്വകാര്യ ചാറ്റിൽ ഇഷ്ടപ്പെട്ടവരുമായി വിചിത്രമായ റോൾപ്ലേ ചാറ്റു നടത്തുന്നു. ഇതിനായി ഫേസ്ബുക്കിലും മറ്റും ഗ്രൂപ്പുകളും ഉള്ളതായി കാണുന്നു. എന്നാൽ അംഗത്വം വളരെ കരുതലോടെ മാത്രമേ നൽകുന്നുള്ളൂ. ഇത്തരം ചില ഗ്രൂപ്പുകളേയും ഐഡികളേയും മല്ലു സൈബർ വാരിയേഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് തകർത്തിരുന്നു.
പരിചയപ്പെട്ട ശേഷം സ്കൈപ്പ്, ഐ എം ഒ, ഫേസ്ബുക്ക് മെസ്സഞ്ചർ തുടാങ്ങിയവ വഴി വീഡിയോ/ വോയ്സ് ചാറ്റ്, ടൈപ്പിംഗ് തുഗ്ഗങ്ങിയവയിലൂടെയാണ് ഇവർ ഇത്തരം കൃത്യങ്ങൾ സ്വകാര്യമായി ചെയ്യുന്നതത്രെ. റോൾപ്ലേയാണ് ട്രന്റെന്നാണ് മനസ്സിലാക്കുന്നത്. അതായത് ഒരാൾ ഒരു റോൾ എടുക്കുമ്പോൾ കാതങ്ങൾക്കകലെ പങ്കാളിയായ അടുത്ത ആൾ മറ്റൊരു റോൾ എടുക്കുന്നു. ഈ രീതിയിൽ ഓൺലൈൻ വഴി രതിയിൽ ഏർപ്പെട്ട് ആനന്ദം കണ്ടെത്തുന്നു. യുവാക്കളാണ് ഇത്തരം കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നതെങ്കിലും പ്രായമായവരും ഉണ്ടത്രെ.ഇത് ഫ്രീയാണെങ്കിൽ ചില സൈറ്റുകൾ പേയ്മെന്റ് നൽകി ഓൻലൈൻ/ടെലിഫോൺ വഴി സ്ത്രീകളുമായി സെക്സ് ചാറ്റിൽ ഏർപ്പെടുവാനും സൗകര്യം ഒരുക്കുന്നുണ്ട്. പ്രവാസികൾ ഉൾപ്പെടെ ഉള്ളവർ ഇത്തരത്തിൽ ഉള്ള ഓൺലൈൻ രതിസുഖം നുകരുന്നവരിൽ ഉൾപ്പെടുന്നതായി പറയപ്പെടുന്നു. ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇത് കുടുമ്പ ബന്ധങ്ങളെയും സമൂഹത്തെയും കൊണ്ടെത്തിക്കുക.
ഗേസെക്സും വലിയ തോതിൽ വർദ്ധിക്കുകയാണ്. നഗരങ്ങളിൽ ഇവർ ലോഡ്ജുകളില്ല് മുറികൾ എടുത്ത് ഓൺലൈൻ വഴി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിനായി ഫേസ്ബുക്ക് ഉൾപ്പെടെ ഉള്ള സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഗ്രൂപ്പായുള്ള ലൈംഗികബന്ധങ്ങളും നടത്തുന്നതായി പറയപ്പെടുന്നുണ്ട്. അടുത്തിടെ കോഴിക്കോട് നിന്നും ഒരു ക്രോസ് ഡ്രസ്സർ തന്റെ ഫേസ്ബുക്ക് പേജിലൂടെ സാരിയുടുത്ത ചിത്രവുമിട്ട് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ക്രിസ്തുമസ്സ് ന്യൂ ഇയർ അടുത്തതോടെ ഇത്തരം ആളുകൾ നഗരങ്ങളിൽ സജീവമാകുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നു.സ്മാർട്ട് ഫോണുകൾ വ്യാപകമായതോടെ ഓൺലൈൻ തരംഗം ആഞ്ഞടിക്കുകയും അതുവഴി മലയാളിയുടെ രതിമോഹങ്ങൾ പുതിയ തലങ്ങളിലേക്ക് എത്തിയതിന്റെ ചില ഉദാഹരണങ്ങളാണിതെല്ലാം. അതിൽതന്നെ വൈകൃതങ്ങളിലേക്ക് വഴിതെറ്റിപോകുന്നു എന്നാണ് പുതിയ സൂചനകൾ. നേരത്തെ യാഹൂഗ്രൂപ്പുകളിൽ ലൈംഗിക വീഡിയോകളും കഥകളും ഫോട്ടോകളും പങ്കുവെച്ചിരുന്ന കാലം മാറി ഫേസ്ബുക്ക്, വാട്സാപ്പ് , ടെലഗ്രാം തുടങ്ങിയവയുടെ വരവോടെ.
ഇന്ന് മലയാളിയുടെ രതിവൈകൃതങ്ങൾക്ക് പ്രധാനപ്പെട്ട താവളം ഇത്തരം സാമൂഹ്യമാധ്യമങ്ങളാണ്. അങ്ങേയറ്റത്തെ വൈകൃതങ്ങളാണ് പലരും ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്നത്. കാലങ്ങളായി മനസ്സിലൊളിപ്പിച്ചിരുന്നതോ അതലങ്കിൽ ഇത്തരം ഓൺലൈൻ സൈറ്റുകൾ വഴി ലഭിച്ചതോ ആയ ആശയങ്ങൾ വച്ചാണ് പലരും ഇതിനു തയ്യാറാകുന്നത്. ഒരു തരം മാനസിക പ്രശ്നമായി തന്നെ ഇതിനെ കാണണം.നൂറുകണക്കിനു അസ്ലീല ചിത്രങ്ങളും വീഡിയോകളൂമാണ് ഓരോ ദിവസവും വാട്സാപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപിക്കുന്നത്. സ്വകാര്യമായി എടുത്ത് സൂക്ഷിക്കുന്ന വീഡിയോകൾ പലർക്കും പിന്നീട് തലവേദനയായി മാറുന്നു. ഒരു സീരിയൽ നടി പരിപൂർണ്ണ നഗ്നയായി സ്വയംഭോഗം നടത്തുന്നതുൾപ്പെടെ ഉള്ള തന്റെ സ്വകാര്യ നിമിഷങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് ഫേസ്ബുക്ക് വഴി സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്റർനെറ്റ് വഴിയുള്ള പെൺവാണിഭവും ഗേ സെക്സും വ്യാപിച്ചപ്പോൾ അതിനെതിരെ അധികൃതർ കർശനനടപടിയിലേക്ക് നീങ്ങിയിരുന്നു. ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ട് രശ്മി ആർ നായർ രാഹുൽ പശുപാൽ തുടങ്ങി ചിലരുടെ അറസ്റ്റുകളും ഉണ്ടായി. ഒരു ഇടവേളക്ക് ശേഷം ഇത്തരം ഗ്രൂപ്പുകൾ വീണ്ടും സജീവമായി എന്ന് വേണം കരുതുവാൻ.കൗമാരക്കാർ വഴി കുടുമ്പാംഗ്ങ്ങളുടേയോ പരിചയക്കാരുടേയോ നഗ്ന ചിത്രങ്ങൾ ഇത്തരം ഗ്രൂപ്പുകൾ വഴി പ്രചരിക്കുവാനുള്ള സാധ്യത വലുതാണ്. ബ്ലൂവെയിലിനെ കുറിച്ച് ഏറെ ഭീതിയോടെ ചർച്ച ചെയ്ത കേരളം പക്ഷെ ഇത്തരം ഒരു അപകടം വ്യാപകമാകുന്നതിനെ പറ്റി വേണ്ടത്ര ആശങ്ക പുലർത്തുന്നില്ല. കൗമാരക്കാരും മറ്റും ഇത്തരം ഗ്രൂപ്പുകളിൽ ചെന്നു പെടുന്നത് അവരുടെ മാത്രമല്ല കുടുമ്പാംഗങ്ങളുടേയും മറ്റും സ്വകാര്യതക്കും സുരക്ഷക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുക.പി സിയിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ള ചുവടുമാറ്റം കൂടുതൽ സ്വകാര്യതക്ക് വഴി തുറന്നു ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് ഇത്തരം കാര്യങ്ങളിൽ ആവശ്യമായ അവബോധം നൽകുകയും ആരെങ്കിലും ഇത്തരം കെണികളിൽ പെട്ടിട്ടുണ്ടെങ്കിൽ അവരെ അതിൽ നിന്നും പുറത്തുകൊണ്ടുവരുവാൻ ആവശ്യമായ കൗൺസിലിംഗ് നൽകുകയും ച്യ്യേണ്ടിയിരിക്കുന്നു.
(കടപ്പാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ