•  


    സദാശിവബ്രഹ്മം; ഒരു സിദ്ധയോഗി


    പതിനെട്ടാം ശതകത്തില്തമിഴ് നാട്ടില്ജീവിച്ചിരുന്ന ഒരു സിദ്ധയോഗിയായിരുന്നു സദാശിവബ്രഹ്മം, അദ്ദേഹത്തിന്റെ അത്ഭുതജീവിതത്തെക്കുറിച്ച് വിശദവും സൂക്ഷ്മവുമായ വിവരങ്ങള്നമുക്ക് ലഭിച്ചിട്ടില്ല. നേരുര്‍, കരൂര്‍, തിരുവിശനല്ലൂര്‍, തഞ്ചാവൂര്തുടങ്ങിയ സ്ഥലങ്ങളിലെ പഴമക്കാര്ഇന്നും പറഞ്ഞു വരുന്ന ഐതിഹ്യങ്ങള്മാത്രമാണ് അദ്ദേഹത്തെക്കുറിച്ചുള്ള അറിവന് ആധാരം. എന്തായാലും സദാശിവബ്രഹ്മം അമാനുഷസിദ്ധികളുണ്ടായിരുന്ന ഒരു യോഗിവര്യനായിരുന്നുവെന്നുള്ളതില്ആര്ക്കും അഭിപ്രായഭിന്നതയില്ല.
    കോയമ്പത്തൂര്ജില്ലയില്കരൂര്പട്ടണത്തിന് സമീപമുള്ള ഒരു നിര്ദ്ധന ബ്രാഹ്മണ കുടുംബത്തിലായിരുന്നു സദാശിവന്ജനിച്ചത്. ഉപനനയനാനന്തരം സദാശിവന്തഞ്ചാവൂര്ജില്ലയില്പ്പെട്ടു തിരുവിശനല്ലൂരുള്ള ഗുരുകുലത്തില്ചെന്ന് വിദ്യാഭ്യാസം പൂര്ത്തിയാക്കി. അന്നു തിരുവിശനല്ലൂര്ഒരു പ്രധാന സംസ്കൃതാഭ്യാസന കേന്ദ്രമായിരുന്നു.
    പണ്ഡിതവരേണ്യനായിരുന്ന രാമഭദ്രഭീക്ഷിതര്‍, യോഗാചാര്യനായിരുന്ന ശ്രീ.വെങ്കിടേശ്വരന്‍, ഭാഷ്യം, ഗോപാലകൃഷ്ണശാസ്ത്രികള്എന്നിവരെല്ലാം സദാശിവ ബ്രഹ്മത്തിന്റെ സതീര്ത്ഥ്യരായിരുന്നു.
    സദാശിവന്ചെറുപ്പത്തില്തന്നെ വിവാഹബന്ധത്തില്ഏര്പ്പെട്ടു. വിദ്യാഭ്യാസം പൂര്ത്തിയാക്കിയപ്പോള്ഒരു ദിവസം മാതാവ് അയച്ച ഒരു ദൂതന്ചെന്ന്സദാശിവന്റെ ഭാര്യ ഋതുമതിയായിരിക്കുന്നതിനാല്അവനെ ഉടനെ ഗൃഹത്തിലേക്ക് പറഞ്ഞയക്കണംഎന്ന് ആചാര്യനെ അറിയിച്ചു. ആചാര്യന്സന്തോഷസമേതം ശിഷ്യനെ അനുഗ്രഹിച്ചു് സ്വഗൃഹത്തിലേക്ക് അയച്ചു.
    സദാശിവന്അവിടെ എത്തിയപ്പോള്ഗൃഹാംഗങ്ങള്ഏതോവിശേഷ പലഹാരങ്ങള്പാകം ചെയ്യുകയായിരുന്നു. ഊണ് തയ്യാറായിരുന്നില്ല. സദാശിവന്വിശപ്പുകൊണ്ട് വിവശനായി. ഗൃഹസ്ഥാശ്രമത്തിന്റെ പ്രാരംഭഘട്ടത്തിലേ ഇപ്രകാരമുള്ള യാതനകള്അനുഭവിക്കേണ്ടിവരുമെങ്കില്ദാമ്പത്യ ജീവിതത്തില്എത്രത്തോളം ക്ലേശങ്ങളും ദുരിതങ്ങളും പിന്നീട് സഹിക്കേണ്ടിവരുമെന്ന് സദാശിവന്ചിന്തിച്ചു. അവസാനം ദാമ്പത്യജീവിതം തുടരേണ്ട എന്ന് സദാശിവന്തീരുമാനമെടുത്തു. അദ്ദേഹം വീട്ടിലുള്ള ആരേയും അറിയിക്കാതെ വെളിയിലേക്ക് ഇറങ്ങിപ്പോയി. സകലജീവിതാശകളും അദ്ദേഹം ഉപേക്ഷിച്ച് സന്യാസവൃത്തി സ്വീകരിക്കുകയും ചെയ്തു.
    കാവേരീനദീതീരത്തുചെന്ന് പരമശിവേന്ദ്രസ്വാമി എന്ന യോഗിവര്യനെ സദാശിവന്ഗുരുവായി സ്വീകരിച്ചു. അഷ്ടാംഗയോഗചര്യയെല്ലാം അചീരേണ അഭ്യസിച്ചു. പ്രാരബ്ധത്തെ അനുഭവിച്ചു തീര്ക്കാന്വേണ്ടി മാത്രമായിരുന്നു അദ്ദേഹംഭൗതിക ശരീരത്തെ വെടിയാതിരുന്നത്. ഗുരുസന്നിധിയില്പലരും വേദാന്തചര്ച്ചകള്ക്ക് ആഗതരാകാറുണ്ടായിരുന്നു. സദാശിവയോഗി അവരോടും വേദാന്തപരമായ വിഷയങ്ങളെക്കുറിച്ച് വാദപ്രതിവാദം ചെയ്തിരുന്നു. ഒരു ദിവസം ഏതോശാസ്ത്രപണ്ഡിതനോട് സദാശിവബ്രഹ്മം തീവ്രമായ വാദപ്രതിവാദം നടത്തി അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു.
    പണ്ഡിതന്പരമശിവേന്ദ്രനോട് പരാതി പറഞ്ഞു. ‘സദാശിവാ നീ നാക്കിനെ നിയന്ത്രിക്കുവാന്ഒന്നു പഠിക്കൂഎന്ന് ഗുരു അല്പം പരുഷസ്വരത്തില്ശിഷ്യനോട് പറഞ്ഞു. ഗുരുവിന്റെ വാക്കുകള്സദാശിവബ്രഹ്മത്തിന്റെ കണ്ണു തുറപ്പിച്ചു. ജീവിതത്തില്പരിവര്ത്തനമുളവാക്കി. ‘ഇനിയും ശബ്ദോച്ചാരണത്തിനുവേണ്ടി നാക്കിനെ ഉപയോഗിക്കേണ്ടകാര്യമില്ലഎന്നു സദാശിവബ്രഹ്മം തീരുമാനിച്ചു. അന്നുമുതല്സമാധിദിനം വരെ പിന്നീട് അദ്ദേഹം മൗനിയായിട്ടാണ് ജീവിച്ചത്.
    ആഹാരംപോലും അദ്ദേഹം ചോദിച്ചു വാങ്ങികഴിച്ചിരുന്നില്ല. ആരെങ്കിലും എന്തെങ്കിലും നല്കിയാല്മാത്രം ഭക്ഷിച്ചിരുന്നു. ഭക്ഷണം കൂടാതെ ജീവിക്കുവാനും അദ്ദേഹത്തിന് വിഷമമില്ലായിരുന്നു. അദ്ദേഹം അവധൂതനായി അലഞ്ഞു തിരിഞ്ഞപ്പോള്പലരും ഭ്രാന്തനാണെന്ന് തെറ്റിദ്ധരിച്ചു. അപൂര്വ്വം ചിലര്അദ്ദേഹത്തെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്നു. ആളുകളുടെ ആരാധനയോ അവഹേളനമോ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. സച്ചിദാനന്ദ സ്വരൂപമായ ആത്മാവില്മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.


    ഒരിക്കല്ഉഴുതുവിതയ്ക്കുവാന്പാകപ്പെടുത്തിയ ഒരു നിലത്തിന്റെ വരമ്പില്തലവെച്ചുകൊണ്ട് സദാശിവബ്രഹ്മം ഉറങ്ങുന്നത് ചില കര്ഷകര്കണ്ടു. അവര്പരിഹാസസ്വരത്തില്പറഞ്ഞുസന്യാസിയാണെങ്കിലും ഉറങ്ങുന്നതിനു തലയിണ കൂടിയേ തീരൂഎന്ന്. ജോലികഴിഞ്ഞ് വൈകിട്ട് അവര്മടങ്ങിവരുമ്പോഴും സന്യാസി അവിടെ തന്നെ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. പക്ഷെ അപ്പോള്തല വരമ്പില്വെയ്ക്കാതെ ചെളിയില്വെച്ചിരുന്നു. രംഗം ദര്ശിച്ച് കര്ഷകര്തങ്ങള്പരിഹസിച്ചതിന് പശ്ചാത്താപം പ്രകടിപ്പിക്കുകയും ക്ഷമായാചനം ചെയ്യുകയും ചെയ്തിരുന്നു.
    സദാശിവബ്രഹ്മം അവധൂതനായി സഞ്ചരിച്ചിരുന്ന ഗ്രാമത്തില്ഒരു ദിവസം തഹസില്ദാര്പരിശോധനയ്ക്കു ചെന്നു. അദ്ദേഹത്തിന്റെ ജോലിക്കാര്അടുത്തുള്ള ഒരു വനത്തില്ചെന്ന് വിറകു ശേഖരിക്കുന്നതിനു പുറപ്പെട്ടു. അവിടെ ചെന്ന് വിറകുവെട്ടി കെട്ടുകളാക്കി, ഓരോരുത്തര്ഓരോ കെട്ടു തലയില്എടുത്തു. അവസാനം ഒരു വലിയകെട്ട് അവശേഷിച്ചു. അതു ചുമക്കുന്നതിന് ആളില്ലായിരുന്നു. സദാശിവബ്രഹ്മം അപ്പോള്അതുവഴി വന്നു. ജോലിക്കാര്ക്ക് അദ്ദേഹം ഒരു മഹായോഗി ആണെന്ന് അറിവില്ലായിരുന്നു.
    അവര്സദാശിവബ്രഹ്മത്തെക്കൊണ്ട് വിറകുകെട്ട് ചുമപ്പിച്ച് തഹസില്ദാരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോള്ഓരോരുത്തരും തങ്ങള്ചുമന്നുകൊണ്ടുചെന്ന വിറകുകെട്ടുകള്താഴെ ഇറക്കിവെച്ചു. സദാശിവബ്രഹ്മം താന്ചുമന്നുകൊണ്ടുചെന്ന വിറക് എല്ലാത്തിന്റേയും മുകളില്സ്ഥാപിച്ചു. ഉടന്തന്നെ വിറകിനെല്ലാം തീപിടിക്കുകയും വിറകുമുഴുവന്ഭസ്മമാകുകയും ചെയ്തു. അത്ഭുതസ്തബ്ധരായി തീര്ന്ന അവര്സദാശിവബ്രഹ്മത്തെ അന്വേഷിച്ചപ്പോള് ദിവ്യന്തീരോധാനം ചെയ്തിരുന്നു.
    ഒരിക്കല്ഒരു കര്ഷകന്നെല്ലുകൊയ്തുമെതിച്ച് ഗൃഹത്തിലേക്ക് കൊണ്ടുപോകുന്നതിന് സമയമില്ലാതായപ്പോള്പാടത്തിന്റെ നടുവില്തന്നെ കൂട്ടിവെച്ച് വയ്ക്കോല്കൊണ്ട് മൂടിപൊതിഞ്ഞിട്ട് വേലക്കാരെ കാവല്നിര്ത്തി. അര്ദ്ധരാത്രി സമയത്ത് സദാശിവബ്രഹ്മം അതുവഴി വന്നു. ഇരുട്ടില്നെല്ക്കൂമ്പാരത്തില്തട്ടി അദ്ദേഹം അതിന്മേല്വീണു. തുടര്ന്ന് അദ്ദേഹം സമാധിസ്ഥിതനായി. ശബ്ദം കേട്ട് കാവല്ക്കാര്ഓടിയെത്തി. അവര്സദാശിവബ്രഹ്മം കള്ളനാണെന്നു തെറ്റിദ്ധരിച്ചു. അദ്ദേഹത്തെ പ്രഹരിക്കുവാന്വേണ്ടി അവര്വടി വാങ്ങി. തല്ക്ഷണം ഉയര്ത്തിയ വടിയോടുകൂടി അവര്സ്തബദ്ധരായി തൂണുപോലെ നിലകൊള്ളുകയാണുണ്ടായത്.
    പ്രഭാതമായപ്പോള്ഉടമസ്ഥന്അവിടെചെന്നു, യോഗിയുടെ സമാധിയും കാവല്ക്കാരുടെ നിലയും ഉടമസ്ഥനെ അത്ഭുതപ്പെടുത്തി. അല്പം കഴിഞ്ഞ് യോഗി ഉണര്ന്ന് ഒന്നും സംഭവിക്കാത്തമട്ടില്അവിടെ നിന്നും നടന്നു മറഞ്ഞു. ഉടനെതന്നെ കാവല്ക്കാര്പൂര്വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു.
    ഒരിക്കല്കാവേരി നദിയുടെ മണല്ത്തട്ടില്സദാശിവബ്രഹ്മം യോഗനിദ്രയിലാണ്ടു. കുറച്ചു ദിവസങ്ങള്ക്കകം നദിയില്വെള്ളപ്പൊക്കമുണ്ടായി. സമാധിസ്ഥിതനായിരുന്ന യോഗിയെ ജലപ്രവാഹം അടിച്ചുകൊണ്ടുപോയി. അദ്ദേഹത്തിന്റെ ശരീരം പാറകളുടെ ഇടയില്അടിഞ്ഞ് മണല്‍, ചെളി. കല്ല് ഇവകളാല്മൂടപ്പെട്ടു. ഏകദേശം മൂന്നു മാസത്തോളം മുന്നോട്ടു നീങ്ങി. നദിയിലെ വെള്ളം താണു മണല്തെളിഞ്ഞു.
    കൃഷിക്കാര്മണല്നീക്കികണ്ടം കണ്ടമായി തിരിച്ച് കൃഷിക്കൊരുക്കം ചെയ്തു. ഒരു സ്ഥലത്തു മണ്ണില്വെട്ടിയപ്പോള്മണ്വെട്ടിയില്ചുടുരക്തം പുരണ്ടിരിക്കുന്നതുകണ്ടു. ഉടനെതന്നെ സ്ഥലം കുഴിച്ചു നോക്കിയപ്പോള്ഒരു മനുഷ്യശരീരം അവിടെ പ്രത്യക്ഷപ്പെട്ടു. മണ്ണും കല്ലും എല്ലാം മാറ്റി ശരീരത്തെ നിവര്ത്തി ഇരുത്തി. ഉടനെതന്നെ സമാധിയില്നിന്ന് ഉണര്ന്ന സദാശിവബ്രഹ്മം അവിടെനിന്ന് എഴുന്നേറ്റു പോകുകയും ചെയ്തു.
    സദാശിവബ്രഹ്മത്തിന് കുഞ്ഞുങ്ങളോടും അവര്ക്ക് അദ്ദേഹത്തോടും വലിയ സ്നേഹമായിരുന്നു. ഏതു ഗ്രാമത്തില്സഞ്ചരിക്കുമ്പോഴും അവിടുത്തെ കുട്ടികള്അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പലപ്പോഴും അദ്ദേഹം പത്തുപന്ത്രണ്ടു കുഞ്ഞുങ്ങളെ തലയിലും തോളിലും കൈയിലുമായി ചുമന്നുകൊണ്ടു നടക്കുമായിരുന്നു. തനിക്കു കിട്ടുന്ന ആഹാരസാധനങ്ങള്അദ്ദേഹം കുഞ്ഞുങ്ങള്ക്കു നല്കിയിരുന്നു.
    ഒരു ദിവസം കരുരിനടുത്തുള്ള ഒരു ഗ്രാമത്തിലെ ബാലന്മാര്അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. ‘ഇന്ന് മധുരയില്വൃഷഭവാഹന മഹോത്സവമാണ്. പരമശിവന്നന്ദിയുടെ മേല്കയറിഘോഷയാത്രചെയ്യുന്നത് ഞങ്ങളെ ഒന്ന് കാണിച്ച് തരുമോ? എന്ന്. അദ്ദേഹം ബാലന്മാരോട് തന്റെ തോളിലും ശിരസ്സിലും കൈയ്യിലും കയറി ഇരിക്കുവാന്ആവശ്യപ്പെട്ടു. അവരോടെല്ലാം കണ്ണടയ്ക്കുന്നതിന് സദാശിവബ്രഹ്മം നിര്ദ്ദേശിച്ചു. നാലഞ്ചു നിമിഷങ്ങള്കഴിഞ്ഞ് കണ്ണു തുറന്നപ്പോള്അവരെല്ലാം മധുരക്ഷേത്രത്തിലായിരുന്നു. സദാശിവബ്രഹ്മം കുട്ടികള്ക്കെല്ലാം പല സാധനങ്ങള്മധുരയില്വെച്ച് വാങ്ങിക്കൊടുക്കുകയും ചെയ്തു.
    പ്രഭാതത്തിനുമുന്പ് അവരെ തിരിയെ അവരുടെ ഗൃഹങ്ങളില്തിരിച്ചുകൊണ്ടു ചെല്ലുകയും ചെയ്തു. ശിവരാത്രി, ഗോകുലാഷ്ടമി, ആര്ദ്രാദര്ശനം മുതലായ വിശേഷദിവസങ്ങളില്കാശി. ബഭരി, പൂരി, മഥുര, കാഞ്ചി, രാമേശ്വരം തുടങ്ങിയ പല ക്ഷേത്രങ്ങളിലും സദാശിവബ്രഹ്മത്തെ ഒരേ സമയത്തു ആളുകള്ദര്ശിച്ചിട്ടുണ്ട്. ഒരു ദിക്കില്ദേവനെ അഭിഷേകം ചെയ്യുന്നതായും മറ്റൊരുദിക്കില്അര്ച്ച ചെയ്യുന്നതായും വേറൊരുദിക്കില്നമസ്ക്കരിക്കുന്നതായും മറ്റും. ഒരു ദിവസം ചിദംബരത്ത് സദാശിവബ്രഹ്മം പൂജ നടത്തിയപ്പോള്ആകാശത്തുനിന്ന് പുഷ്പാര്ച്ചനയും നടന്നിട്ടുണ്ട്.
    ഒരിക്കല്തഞ്ചാവൂരില്ഒരു മുസ്ലീംപ്രഭു വന്നു പത്നിമാരുമായി പാളയം അടിച്ചു താമസിച്ചിരുന്നു. സദാശിവബ്രഹ്മം നഗ്നനായി അതുവഴി കടന്നുപോയി. മുസ്ലീംപ്രഭുവിന് സന്യാസിയുടെ പ്രവൃത്തി അശേഷം രസിച്ചില്ല. ക്രുദ്ധനായിതീര്ന്ന പ്രഭു സ്വാമിയുടെ പുറകെ ചെന്നു വാളെടുത്തു അദ്ദേഹത്തിന്റെ ഇടതു കൈച്ഛേദിച്ചു. കൈ തൊലിയില്തൂങ്ങിക്കിടന്നു. പക്ഷേ യോഗി ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയില്മുന്നോട്ടു നടന്നു കൊണ്ടിരുന്നു. സംഭവം ദര്ശിച്ച മുസ്ലീംപ്രഭുവിന് അദ്ദേഹത്തിന്റെ ദിവ്യശക്തീ ബോദ്ധ്യമായി. പ്രഭു യോഗിയെ പിന്തുടര്ന്നു.
    കാടും, മേടും, കന്നും, കുഴിയും, കടന്നു പ്രഭു യോഗിയെ അനുഗമിച്ചു. അപ്പോഴും യോഗി പിന്തിരിഞ്ഞു നോക്കിയില്ല. യോഗിയെ പിന്തുടരുന്ന പ്രഭു അവശനായി നിലംപതിക്കുമെന്ന അവസ്ഥയിലെത്തി. അപ്പോള്യോഗി തിരിഞ്ഞുനിന്ന് അദ്ദേഹത്തോട് എന്തുവേണമെന്ന് ആംഗ്യഭാഷയില്അന്വേഷിച്ചു. തന്റെ അപരാധം പൊറുക്കണമെന്നും തന്നെ അനുഗ്രഹിക്കണമെന്നും പ്രഭു ആവശ്യപ്പെട്ടു. യോഗീന്ദ്രന്വലതു കൈകൊണ്ടു തൂങ്ങിക്കിടന്നിരുന്ന കയ്യിനെ വീണ്ടു ഉറപ്പിച്ചുവെച്ചു. അതിനുശേഷം പ്രഭുവിനോട് മടങ്ങിപ്പൊയ്ക്കുള്ളൂന്നതിന് ആജ്ഞാപിച്ചു. പ്രഭു അപ്രകാരം പ്രവര്ത്തിക്കുകയും ചെയ്തു. മുസ്ലീംപ്രഭു അതിനശേഷം സ്വാമിയുടെ ഒരു ആരാധകനായി തീര്ന്നു.
    തഞ്ചാവൂര്ഭരിച്ചിരുന്ന ശരഭോജി മഹാരാജാവിന് പുത്രഭാഗ്യം ലഭിച്ചിരുന്നില്ല. തനിക്ക് ഒരു സന്താനം ജനിക്കുന്നതിന് എന്തുചെയ്യണമെന്ന് അനന്തദേവനെന്ന ഒരു പണ്ഡിതനെ സദാശിവ ബ്രഹ്മത്തിന്റെ സമീപത്തയച്ച് രാജാവ് ഉപദേശം ആരാഞ്ഞു. രാജാവ് ഒരു ക്ഷേത്രം പണിയിച്ച് ബിംബ പ്രതിഷ്ഠ നടത്തിയാല്സന്താനമുണ്ടാകമെന്ന് സദാശിവബ്രഹ്മം ഉപദേശിച്ചു. രാജാവ് ക്ഷേത്രം നിര്മ്മിക്കുകയും തുടര്ന്ന് സന്താനം ജനിക്കുകയും ചെയ്തു.
    സദാശിവബ്രഹ്മം തന്റെ ജീവിതാന്ത്യം നയിച്ചത് നേരൂര്എന്ന സ്ഥലത്തായിരുന്നു. സമാധിദിവസം സമീപിക്കാറായപ്പോള്സദാശിവബ്രഹ്മം തന്റെ ശിഷ്യന്റെ ഇപ്രകാരം എഴുതി അറിയിച്ചു. ‘ഞാന്ജ്യേഷ്ടശുക്ലദശമി ദിവസം ശരീരം വെടിയും. അന്നു കാശിയില്നിന്ന് ഒരു ബ്രാഹ്മണന്ഒരു ബാണലിംഗം ഇവിടെ കൊണ്ടുവരും. ലിംഗത്തെ എന്റെ സമാധിക്കു സമീപം പ്രതിഷ്ഠിക്കണം. എനിക്കു ഇറങ്ങി ഇരിക്കത്തക്കവണ്ണം ഒരു കുഴികുഴിക്കണം’. എന്ന്.
    നിര്ദ്ദേശാനുസരണം ശിഷ്യന്മാര്സമാധിപീഠം തയ്യാറാക്കി. സദാശിബ്രഹ്മം കുഴിയില്ഇറങ്ങി ഇരുന്ന് സമാധിയടഞ്ഞു. സന്യാസിക്കു ചേര്ന്ന സംസ്കാരകര്മ്മങ്ങളെല്ലാം നേരൂര്നിവാസികള്നിര്വഹിച്ചു. അന്നുതന്നെ ഒരു ബ്രാഹ്മണന്ഒരു ബാണലിംഗം അവിടെ കൊണ്ടുചെന്നു. സമാധിക്കു സമീപം ശിവലിംഗപ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ചെലവിനുവേണ്ട വസ്തുവകകളെല്ലാം പുതുക്കോട്ടയിലെ ഭരണാധികാരിയായിരുന്ന വിജയരഘുനാഥതൊണ്ടന്മാര്കരമൊഴിവായി വിട്ടുകൊടുത്തു. ഇന്നും പ്രസ്തുത ക്ഷേത്രത്തില്ജേഷ്ഠശുകഌപ്രഥമ മുതല്ദശമിവരെ വര്ഷംതോറും ഉത്സവം ആഘോഷിക്കുന്നുമുണ്ട്.
    സദാശിവബ്രഹ്മം നിരവധിവേദാന്തകൃതികള്രചിച്ചിട്ടുണ്ട്. ബ്രഹ്മസൂത്രവൃത്തി, യോഗസൂത്രവൃത്തി, സിദ്ധാന്തകല്പകവല്ലി, നവമണിമാല, ആത്മാനുസന്ധാനം, സ്വപ്നോദിതം, സ്വാനുഭൂതിപ്രകാശികം, ശ്രീദക്ഷിണാമൂര്ത്തിധ്യാനം. മനോനിയമം, നവവര്ണ്ണരത്നമാല, ആത്മവിദ്യാവിലാസം എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍.

    കൃതികളെല്ലാം വേദാന്ത രഹസ്യങ്ങള്ഏറ്റവും ലളിതവും സരളവുമായി പ്രതിപാദിച്ചിട്ടുണ്ട്. കൃതികളെല്ലാം സദാശിവബ്രഹ്മം മൗനവ്രതം സ്വീകരിക്കുന്നതിന് മുന്പ് രചിച്ചവയായിരുന്നു. അദ്ദേഹത്തിന ഗ്രന്ഥരചനയിലെന്നപോലെ സംഗീത കലയിലും വാസനയുണ്ടായിരുന്നു. ഇന്നത്തെ യുക്തിവാദികള്ക്ക് വിശ്വസിക്കുവാന്വിഷമമായ നിരവധി അത്ഭുത കൃത്യങ്ങള്ചെയ്തിട്ടുള്ള ഒരു യോഗിയായിരുന്നു സദാശിവബ്രഹ്മം. സദാശിവബ്രഹ്മത്തെപ്പോലെ അത്ഭുതങ്ങള്പ്രകടിപ്പിച്ചിട്ടുള്ള ഒരു അവധൂതസന്യാസി കഴിഞ്ഞ മുന്നൂറു വര്ഷത്തിനിടയില്ദക്ഷിണേന്ത്യയില്ജീവിച്ചിരുന്നിട്ടുണ്ടെന്നും തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികാദര്ശങ്ങള്മനുഷ്യരാശിയെ ദുഃഖത്തില്നിന്ന് സമാധാനത്തിലേക്കും ആത്മശാന്തിയിലേക്കും എന്നും നയിച്ചുകൊണ്ടിരിക്കും

    2 അഭിപ്രായങ്ങൾ:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *