•  


    അന്യഗ്രഹജീവികള്‍ വരുമോ! ബ്രിട്ടനില്‍ പറക്കുംതളിക പ്രത്യക്ഷപ്പെട്ടു.


    അന്യഗ്രഹജീവികള്‍ വരുമോ?

    ബ്രിട്ടനില്‍ വീണ്ടും പറക്കുംതളിക പ്രത്യക്ഷപ്പെട്ടു. വീഡിയോ കാണാം

    അമേരിക്കന്‍ ബഹിരാകാശനിരീക്ഷണകേന്ദ്രമായ നാസയുടെ കൈവശം അന്യഗ്രഹജീവികളുടെ വാഹനം ഉണ്ട് എന്ന ആധികാരികമായ വെളിപ്പെടുത്തലിന്‍റെ ചൂടുപിടിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ കൊടുമ്പിരികൊണ്ടിരിക്കേ മറ്റൊരു വാര്‍ത്ത കൂടി വരുന്നുണ്ട്. ബ്രിട്ടനിലെ ആകാശത്ത് അജ്ഞാത വാഹനം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു വിമാനത്തില്‍നിന്നുള്ള ദൃശ്യമാണ് ലഭ്യമായിരിക്കുന്നത്. പ്രമുഖ പറക്കുംതളികാ വിദഗ്ധനായ ജോണ്‍ മൂണറാണ്  ഈ വീഡിയോ പുറത്തുവിട്ടത്. ഇവ ബ്രിട്ടനില്‍ തുടര്‍ച്ചയായി കാണപ്പെടുന്നത് ഇപ്പോള്‍ ചര്‍ച്ചയായിമാറിയിരിക്കുകയാണ്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയതാണെന്ന് മൂണര്‍ അവകാശപ്പെടുന്നു. ഈ പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചല്ലെന്നും മൂണര്‍ പറയുന്നു.


    ഇതിന്‍റെ വീഡിയോ പകര്‍ത്തിയതും അദ്ദേഹം തന്നെയാണ്. ഇംഗ്ലണ്ടിലെ നാട്ടിന്‍പുറമായ ഡെവോണില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. തളികാ രൂപത്തിലുള്ള ഒരു വസ്തുവാണ് ചിത്രത്തിലുള്ളത്. വിമാനജാലകത്തിലൂടെ നോക്കുമ്പോള്‍ വളരെ വേഗത്തില്‍ ഈ തളിക പാഞ്ഞുപോകുന്നതാണുകാണുന്നത്. ഒരു വെളിച്ചം കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും മൂണര്‍ പറഞ്ഞു. ആകാശത്ത് ലോഹ രൂപത്തിലുള്ള ഒരു വസ്തുവിനെയാണ് കണ്ടത്. അത് മേഘങ്ങള്‍ക്കിടയില്‍ നിന്നാണ് വന്നതെന്ന് മൂണര്‍ പറയുന്നു.


    അതിന് ചുറ്റും ഒരു കാന്തിക വലയമുണ്ടായിരുന്നു. ഉടനെ തന്നെ കൈയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുകയായിരുന്നുവെന്ന് പറക്കുംതളികാ വിദഗ്ധന്‍ പറയുന്നു. ആകെ ഞാന്‍ ഭയന്ന് വിറച്ച് പോയി. എന്താണ് താന്‍ കാണുന്നതെന്ന് ഒരു നിമിഷം ചിന്തിച്ച് പോയെന്നും മൂണര്‍ പറഞ്ഞു. 

    വീഡിയോ കാണൂ

    തീര്‍ച്ചയായും അതൊരു പറക്കുംതളികയാണ്. അതിലെനിക്ക് വിശ്വാസ ക്കുറവൊന്നുമില്ല. ഇതിന് അര്‍ധവൃത്താകൃതിയിലുള്ള വാതിലുകളുണ്ടായിരുന്നു. ഒപ്പം നാലുഭാഗങ്ങളിലൂടെ തുറക്കാന്‍ സാധിക്കുന്നതായിരുന്നു ഈ പറക്കുംതളിക ഇത് ഏറ്റവും അടിഭാഗത്തായി കാണാമായിരുന്നു. ഒരു മങ്ങിയ രൂപത്തിലാണ് ഈ വസ്തുവിനെ കാണാനായത്. മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തിലായിരുന്നു മേഘങ്ങള്‍ക്കിടയിലൂടെ ഈ വാഹനം സഞ്ചരിച്ചിരുന്നത്. ഹോളിവുഡ് സിനിമകളില്‍ കാണുന്ന അന്യഗ്രഹ ജീവികളുടെ വാഹനം പോലെയാണ് ഇത് കണ്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും മൂണര്‍ പറഞ്ഞു. തനിക്ക് ആ പറക്കുംതളികയുടെ അടിഭാഗമാണ് പകര്‍ത്താനായതെന്നും അദ്ദേഹം പറഞ്ഞു.



    ആവേശം കൊണ്ട് കുറേ നേരം അതിനെ തന്നെ നിരീക്ഷിച്ചു. എന്നാല്‍ മിനുട്ടുകള്‍ കൊണ്ട് അത് അപ്രത്യക്ഷമായി. എന്നാല്‍ പിന്നെയും അത് പ്രത്യക്ഷപ്പെട്ടു. മേഘങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു വീണ്ടും വരവ്. ഇത്തവണ അതിനെ കൃത്യമായി കാണാനായി. ഇതൊടെ അന്യഗ്രഹജീവികളും പറക്കുംതളികകളുമൊക്കെ ഉള്ളതാണെന്ന് മനസ്സിലായി.


    നോട്ട് ദ പോയിന്‍റ് - ബള്‍ഗേറിയന്‍ അന്ധപ്രവാചകയായിരുന്ന ബാബാ വാങ്ക എന്ന അമ്മൂമ്മ പറഞ്ഞിരിക്കുന്നത്, ഇപ്പോള്‍ ഒളിച്ചുകളിക്കുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കുവന്ന് മനുഷ്യരുമായി യുദ്ധം ചെയ്യും എന്നുതന്നെയാണ്. ഹോളിവുഡ് സിനിമകളില്‍ കണ്ട അവിശ്വസനീയമായ കാഴ്ചയായിരുന്നു ഒരു  വൈറസ് വന്ന് മനുഷ്യരെയെല്ലാം വീടിനകത്ത് അടച്ചിരുത്തുന്നത്. പക്ഷേ അത് യാഥാര്‍ത്ഥ്യമായി. അതുകൊണ്ട് ഒരു അന്യഗ്രഹജീവിയെ മുഖാമുഖം കാണാന്‍ കാത്തിരുന്നോളൂ. അന്യഗ്രഹജീവിയെ പേടിച്ച് നമ്മള്‍ വീടിനകത്ത് അടച്ചിരിക്കുന്നു, ആ സമയം വാതിലില്‍ തെരുതെരെ മുട്ടുകേള്‍ക്കുന്നു, ജാലകത്തിലൂടെ പേടിച്ചരണ്ടു പുറത്തേക്കുനോക്കിയപ്പോള്‍ കണ്ടത്, പുറത്തുപെട്ടുപോയ ഒരു പോലീസുകാരനെയാണ്. അന്നു പഴം മേടിക്കാന്‍ പുറത്തുപോയപ്പോള്‍ തല്ലിയ അതേ പോലീസുകാരന്‍. അങ്ങേര് കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. നമ്മള്‍ അങ്ങേരെ വിളിച്ചകത്തിരുത്തി ഒരു കപ്പു കട്ടന്‍കാപ്പി കൊടുക്കുന്നു. അപ്പോള്‍ പോലീസുകാരനെ തേടി വന്ന അന്യഗ്രഹജീവി നമ്മുടെ പുരയ്ക്കു ചുറ്റും വിറളിപിടിച്ചു നടക്കുന്നുണ്ടായിരുന്നു. ശേഷം ചിന്ത്യം!

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *