•  


    സിനിമാ സംഘടനകള്‍ക്ക് രൂക്ഷമായ താക്കീതുമായി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി


    സിനിമാ സംഘടനകള്‍ക്ക് രൂക്ഷമായ താക്കീതുമായി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി 
    ഉയരട്ടെ ഇനിയും ലിജോ ജോസ് പെല്ലിശേരിമാര്‍
    സിനിമാ സംഘടനകള്‍ക്ക് രൂക്ഷമായ താക്കീതുമായി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി രംഗത്തെത്തി. ഇനി താന്‍ സ്വതന്ത്ര സംവിധായകനാണ്. താന്‍ വെറുതെ പണത്തിനുവേണ്ടി മാത്രം സിനിമ ചെയ്യുന്ന ആളല്ല, ഒരു കലാകാരനാണ്. ഒരു സിനിമാ സംഘടനയുടെ നിയന്ത്രണങ്ങളും വിലക്കുകളും തന്നെ ബാധിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ കാതല്‍.
    ലിജോ ജോസ് പെല്ലിശേരി
    സിനിമ സംഘടനകളുടെ പേരില്‍ ചില ഗ്രൂപ്പുകള്‍  പുലര്‍ത്തുന്ന അപ്രമാദിത്വം പലപ്പോഴും വെറുപ്പുളവാക്കുന്നതാണ്. മലയാള സിനിമയെ നയിക്കുന്നവര്‍ എന്ന അഹങ്കാരത്തോടെ ഇത്തരക്കാര്‍ പല കലാകാരന്മാരേയും തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ ഹിന്ദി നടന്‍ സുശാന്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ നീരജ് മാധവേ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ചില സംഘടനാ നേതാക്കള്‍ രംഗത്തെത്തിയത്.
    നീരജ് മാധവ്
    ലോക് ഡൗണ്‍ കാലത്ത് എല്ലാ സിനിമകളും നിര്‍ത്തി വയ്ക്കണം എന്ന സിനിമാ സംഘടനകളുടെ ഉത്തരവിനോടുള്ള പ്രതിഷേധമാണ്  ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് പോസ്റ്റിലുടെ പുറത്തുവിട്ടത്. ഏതാനും ആളുകള്‍ മാത്രമുള്ള കൊച്ചു കൊച്ചു സിനിമകള്‍ ഷൂട്ട് ചെയ്യാമെന്നിരിക്കെ ഇത്തരം വിലക്കുകള്‍ ആരെ ഉദ്ദേശിച്ചാണ് എന്നത് ഒരു ചോദ്യം തന്നെയാണ്.
    ബിഗ് ബജറ്റ് ഫിലിം ഷൂട്ടിംഗ്
    സാധാരണ ഗതിയില്‍ ഒരു സൂപ്പര് സ്റ്റാര്‍ ഫിലിമിലെ സെറ്റില്‍ 150 - 200 ആളുകള്‍ കാണും. അത്തരം ഷൂട്ടിംഗ് ഈ ലോക് ഡൗണ്‍ കാലത്ത് പ്രായോഗികമല്ല. അതിനു പകരം ചെറുസിനിമകളെ കൂടി വിലക്കുക എന്നത് ശരിയായ ധര്‍മമല്ല. മാത്രമല്ല ഈ സമയത്ത് തീയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണല്ലോ. നാലു മാസമായി ഇത് തുടരുന്നു. ഇനിയും മാസ്ങ്ങള്‍ വേണ്ടി വരും തീയറ്ററുകള്‍ തുറക്കാന്‍. സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്ന സ്ഥിതിയും സംജാതമായിട്ടുണ്ട്.  അതിനെതിരെ തീയറ്ററുടമകള്‍ രംഗത്തെത്തിയതും പ്രശ്നമായി. കാരണം സൂപ്പര്‍താര സിനിമകള്‍ക്ക് മാത്രം പ്രാമുഖ്യം കൊടുക്കുന്നവരാണ് തിയറ്ററുകള്‍.
    ലോ ബജറ്റ് ഫിലിം ഷൂട്ടിംഗ്
    ചെറുസിനിമകളെ അവഗണിക്കുന്ന ഇത്തരക്കാര്‍ക്കെതിരെയുള്ള ശക്തമായ ഭീഷണിയാണ് ഒടടി പ്ലാറ്റ്ഫോമുകള്‍. ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ്, അല്‍ത്ബാലാജി തുടങ്ങി ചെറുതും വലുതുമായ ഒടിടി പ്ലാറ്റ്ഫോമുകള്‍  രംഗത്തെത്തിയിട്ടുണ്ട്. റിലീസ് ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ മുതല്‍ വീട്ടിലെ ഹോം തീയറ്ററില് വരെ കാണാമെന്നതാണ് സൗകര്യം. സിനിമ തീയറ്ററില്‍ കാണുന്ന സുഖം എന്തായാലും ലഭിക്കില്ല  എന്നത് വേറേ കാര്യം. പക്ഷേ തീയറ്ററുകാര്‍ അവഗണിക്കുന് ചെറുകിട സിനിമാക്കാര്‍ക്ക് വളരെ സഹായകകരമാണ് ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകള്‍ .ഇതിനെതിരെ പല സിനിമ സംഘടനാ നേതാ്കകളും പ്രസ്താവനകളുമായി എത്തിയതാണ് ലിജോയെ ചൊടിപ്പിച്ചത്.

    താനുണ്ടാക്കിയ സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും  ഈ പ്രശ്‌നഭരിതമായ സമയത്ത് കലയിലൂടെ ആളുകളെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കേണ്ടതുണ്ടെന്നും ലിജോ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി,

    ലിജോയുടെ ഫേസ് ബുക്ക് കുറിപ്പ് താഴെ,

    എനിക്ക് സിനിമ കാശുണ്ടാക്കുന്ന യന്ത്രമല്ല, അതെനിക്ക് എന്റെ കാഴ്ചപ്പാട് പ്രദർശിപ്പിക്കാനുള്ള മീഡിയമാണ്. അതിനാൽ ഇന്ന് തൊട്ട് ഞാൻ ഒരു സ്വതന്ത്ര സിനിമാ പ്രവർത്തകനാണ്.

    സിനിമയിൽ നിന്ന് ഞാൻ ഉണ്ടാക്കിയ കാശെല്ലാം നിക്ഷേപിച്ചത് നല്ല സിനിമയുണ്ടാക്കാനുള്ള ഇന്ധനമായാണ്, മറ്റൊന്നിനുമല്ല. എനിക്ക് എവിടെ എന്റെ സിനിമ പ്രദർശിപ്പിക്കണമെന്ന് തോന്നുന്നോ അവിടെ പ്രദർശിപ്പിക്കും. കാരണം ഞാനാണ് അതിന്റെ സ്രഷ്ടാവ്. നമ്മൾ ഒരു മഹാമാരിക്ക് ഇടയിലാണ്. ഒരു യുദ്ധത്തിനിടയിൽ- ജോലിയില്ലാത്ത ആളുകൾ- ഐഡെന്റിറ്റി ക്രൈസിസ്- പട്ടിണിയും മതപരമായ അശാന്തിയും. വീട്ടിലേക്ക് എത്താൻ മാത്രമായി ആളുകൾ 1000 മൈൽ കാൽനടയായി സഞ്ചരിക്കുന്നു. കലാകാരന്മാർ വിഷാദം ബാധിച്ച് മരിക്കുന്നു. അതിനാൽ മഹത്തരമായ കല സൃഷ്ടിച്ച് ആളുകൾക്ക് ജീവിക്കാൻ പ്രേരണ നൽകേണ്ട സമയമാണിത്. എന്തെങ്കിലും രൂപത്തിൽ പ്രതീക്ഷ നൽകി അവരെ ജീവിപ്പിച്ച് നിർത്തേണ്ടിയിരിക്കുന്നു.

    ഞങ്ങളോട് പ്രവർത്തിക്കരുതെന്ന് പറയരുത്
     ഞങ്ങളോട് സൃഷ്ടി നിർത്താൻ പറയരുത്
    ഞങ്ങളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യരുത്
    ഞങ്ങളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യരുത്
    നിങ്ങൾ ഭീകരമായി തോറ്റുപോകും; കാരണം ഞങ്ങൾ കലാകാരന്മാരാണ്.

    ലിജോ ജോസ് പല്ലിശേരി
    സ്വതന്ത്ര സിനിമാ പ്രവർത്തകൻ

    ലിജോയുടെ ഇഗ്ലീഷ് ഭാഷാ പരിജ്‌ഞാനത്തെ ആരോ കമന്‍റിലൂടെ വിമര്‍ശിച്ചതിന് മറുപടിയായി, എന്റെ സിനിമയ്ക്ക് ഗ്രാമറില്ല; അതുപോലെ തന്നെ എന്റെ ഭാഷയ്ക്കും എന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു. ഇനിയും ഇദ്ദേഹത്തെ പോലെ നട്ടെല്ലുള്ള സ്വതന്ത്ര സംവിധായകര്‍ ഇരുമ്പുചട്ടക്കൂടുകള്‍ ഭേദിച്ച് പുറത്തുവരട്ടെ. അഭിനന്ദനങ്ങള്‍ ലിജോ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *