•  


    മംഗളാദേവി; കണ്ണകിയുടെ കാനന ക്ഷേത്രം

     

    മംഗളാദേവി കണ്ണകിയുടെ കാനന ക്ഷേത്രം

    മംഗളാദേവിയിലേക്കുള്ള ഓരോ യാത്രയും പൗരാണികമായ ദ്രാവിഡസ്മൃതികളിലേക്കുള്ള കയറ്റങ്ങളാണ്. തമിഴ്നാടും കേരളവുമായി അതിര്ത്തിപങ്കിടുന്ന സഹ്യപര്വ്വത നിരകളില്പെരിയാര്വന്യജീവി സങ്കേതത്തിനുള്ളിലൂടെ കുമളിയില്നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്മലകയറിയാല്മംഗളാ ദേവിയിലെത്താം. 777 ചതുരശ്ര കിലോമീറ്റര്വിസ്തൃതിയില്പെരിയാര്വനം. മലമുകളില്തമിഴ്നാട് അതിര്ത്തിയിലാണ് മംഗളാദേവി. വര്ഷത്തിലൊരിക്കല്മാത്രമെ മംഗളാ ദേവിയുടെ നട തുറക്കു. നട ഒരു സങ്കല്പ്പമാണ്. ഇടിഞ്ഞുതകര്ന്ന ക്ഷേത്ര സ്മാരകം. നൂറ്റാണ്ടുകളുടെ സ്മൃതിയും ചരിത്രവും ആലേഖനം ചെയ്ത ശിലാസ്മാരകങ്ങള്‍.


    മംഗളാ ദേവി ക്ഷേത്രത്തില്ആണ്ടിലൊരിക്കല്ചിത്തിരമാസത്തിലെ പൗര്ണ്ണമി നാളിലാണ് ഉല്സവം. ഏതാണ്ട് ഏപ്രില്പകുതിക്ക് മുമ്പ്. കനത്ത സുരക്ഷാ സംവിധാനത്തിനുകീഴില്ഒരു പകല്നീണ്ടുനില്ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്സവാഘോഷങ്ങള്നിര്ത്തി തീര്ത്ഥാടകര്മലയിറങ്ങണം. മംഗളാ ദേവി ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്ക്കം സംഘര്ഷത്തിലേക്ക് വഴുതിപ്പോയ നാളുകളിലാണ് ക്ഷേത്രത്തിലേക്കുള്ള മലമ്പാതകള്എന്നേക്കുമായി അടച്ചിട്ടത്. ഒടുവില്ഇരു സംസ്ഥാനങ്ങളിലെയും വിശ്വാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്ന്നുണ്ടാക്കിയ ഉടമ്പടിയുടെ വര്ഷത്തിലൊരിക്കല്ചിത്രാ പൗര്ണ്ണമി ഉല്സവദിനത്തില്മാത്രം ഒരു പകല്നീളുന്ന ആഘോഷങ്ങള്ക്കായി കാട്ടുപാതകള്തുറക്കപ്പെട്ടു.



    ചിത്രാ പൗര്ണ്ണമി ദിവസം അതീവ രാവിലെ തമിഴകത്തുനിന്നും കണ്ണകി ഭക്തര്മലങ്കോട്ട കയറി സംഘം സംഘമായി മംഗളാ ദേവിയിലെത്തും. കേരളത്തില്നിന്നുള്ള യാത്ര കുറച്ചുകൂടി അനായാസമാണ്. കുമളിയില്ബസ്സിറങ്ങിയാല്മംഗളാദേവി മലമുകലിലേക്കുള്ള ജീപ്പുകളുടെ നീണ്ട നിര. കുമളിയില്നിന്ന് പുറപ്പെട്ട് തേക്കടി കവലയില്നിന്നും ഇടത്തോട്ട് തിരിഞ്ഞ് കാട്ടുപാതയിലേക്കെത്തിയാല്പിന്നെ റോഡ് ഒരു സങ്കല്പ്പമാണ്. കാല്നടയായി മല കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും സംഘങ്ങള്വന്നും പോയുമിരിക്കും. ദുര്ഘടമായ വഴിയിലൂടെ കുത്തനെയുള്ള കയറ്റം. പൊടിപടലങ്ങള്പറത്തിയാണ് ജീപ്പുകല്കിതച്ചു കയറുന്നത്. കാല്നടയാത്ര രസകരമാവാമെങ്കിലും സുരക്ഷിതമല്ലെന്നാണ് വനപാലകര്പറയുന്നത്. പെരിയാര്വനത്തിന്റെ ഉള്മേഖലയിലൂടെയാണ് കുന്നുകയറുന്നത്. വാഹനങ്ങളുടെയും ജനങ്ങളുടെയും ബഹളത്തില്അരക്ഷിതരും അസ്വസ്ഥരുമായിരിക്കും വന്യമൃഗങ്ങള്‍.


    തേക്കും
    ചന്ദനവും മരുതും വേങ്ങയും ഈട്ടിയും വെള്ളിലവും പിന്നെ പേരറിയാത്ത അനവധി വന്മരങ്ങളും നിബിഢമാക്കിയ വനത്തിലൂടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുല്മേട്ടിലേക്ക് വളഞ്ഞുതിരിഞ്ഞ് കയറിപ്പോകുന്ന ചെമ്മണ്പാത. കാട് ഏപ്രിലിന്റെ ലാവണ്യമത്രയും പേറി നില്പ്പാണ്. പച്ചിലക്കാടുകള്ക്ക് നടുവില്അഗ്നിനാളങ്ങള്പോലെ ഇലവുകള്പൂത്ത താഴ്വരകള്‍. അകലെ കുന്നിന്ചരിവുകളില്പൂത്തുനിറഞ്ഞ കണിക്കൊന്നകളുടെ ഒറ്റയാള്നില്പ്പുകള്‍. കാടിന്റെ കടും പച്ചക്കുമേല്മഞ്ഞയുടെ കുടമാറ്റം. 'വിഷുക്കാലമല്ലെ, കണിക്കൊന്നയല്ലെ, പൂക്കാതിരിക്കാനെനിക്കാവതില്ലേ...' അയ്യപ്പ പണിക്കരുടെ കവിത ഓര്മ്മിച്ചു. വനപാതയുടെ അവസാനം പുല്മേടാണ്. അതിവിശാലമായ പുല്പ്പരപ്പ്. കാട്ടാനകള്മേയാനിറങ്ങുന്നിടം. ആള്ബഹളങ്ങളില്ലെങ്കില്പുല്മേടുകളില്തെന്നിമറയുന്ന മാന്കൂങ്ങളെ കാണാമെന്ന് വനപാലകര്പറഞ്ഞു. മൂന്നാര്മലനിരകളിലെ മഞ്ഞുമൂടിയ ഇരവികുളത്തെ മലമടക്കുകളില്മാത്രം കണാറുള്ള വരയാടിന്കൂട്ടങ്ങള്മംഗളാദേവിയുടെ പുല്മേടുകളിലും കാണാമെത്രെ. ആള്ക്കൂട്ടത്തിന്റെ ആരവങ്ങലില്ഭയചകിതരായി അവരെല്ലാം എങ്ങോ മറഞ്ഞിരിക്കുകയാവണം. അസ്തമയം വരെ. മനുഷ്യര്മലയിറങ്ങുവോളം.

    പൊക്കം കുറഞ്ഞ ഹരിതാഭമായ മഴക്കാടുകളോട് ചേര്ന്നാണ് ക്ഷേത്രം. പൂര്ണ്ണമായും കരിങ്കല്ലില്നിര്മ്മിച്ചത്. പാളികള്ഇളകിയും കല്ബന്ധങ്ങളഴിഞ്ഞും ശിഥിലമായിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്നിന്നും വലിയൊരു തുരങ്കം ആരംഭിക്കുന്നു. മധുരവരെ നീളുമെന്നാണ് കഥ. ഇപ്പോഴത് കല്ലും മണ്ണും വീണ് അടഞ്ഞുപോയിരിക്കുന്നു. എല്ലാ പ്രാചീന ക്ഷേത്രങ്ങളെയും കുറിച്ചെന്നപോലെ വിശ്വാസവും വിസ്മയവും നിറച്ച ഒരു ഗുഹാപുരാണം. മിത്തും ചരിത്രവും ഇടകലര്ന്ന ഇരുളടഞ്ഞ ഗുഹകള്‍. നിത്യഹരിത മഴക്കാടിന്റെ വിജനസ്ഥലിയില്നിതാന്തമൗനമാണ്ടിരിക്കുന്ന മംഗളാദേവിക്കും ഒരുപാട് കഥകളുണ്ട്. മിത്തും ചരിത്രവും ഭാവനയും ഇഴപാകിയ ദ്രാവിഡ ഗോത്രപ്പഴമകള്‍. കണ്ണകിയാണ് മംഗളാദേവിയിലെ പ്രതിഷ്ഠ. ദ്രാവിഡ പഴമകള്തോറ്റിയുണര്ത്തിയ പെണ്സങ്കല്പ്പമാണ് കണ്ണകി. കാടിനുള്ളില്ചിതറിക്കിടക്കുന്ന കൃഷ്ണശിലകളില്കണ്ണകിയും കോവലനുമുണ്ട്. ഒരു ജനതയുടെ മുഴുവന്ഗോത്രസ്മൃതികളുണ്ട്. സംഘകാല കൃതിയായ ഇളങ്കോവടികളുടെ ചിലപ്പതികാരം ഗോത്രസ്മരണകളെ വരമൊഴികളാക്കി

    കണ്ണകിയുടേയും കോവലന്‍റേയും കഥ പറയുന്ന ചിലപ്പതികാരം നോവലെറ്റ് ആമസോണ്‍ കിന്‍ഡില്‍ എഡിഷന്‍ ലഭ്യമാണ്. Click here

    ചോളരാജ്യ തലസ്ഥാനമായ കാവേരി പൂംപട്ടണത്തെ പേര്കൊണ്ട നാവികന്റെ മകളായിരുന്നു കണ്ണകി. പട്ടണത്തിലെ ഒരു മഹാസാര്ത്ഥവാഹകന്റെ മകനായിരുന്നു കോവലന്‍. ഇരുവരും വിവാഹിതരായി. സുഖമായി പാര്ത്തു. അക്കാലത്താണ് കാവേരി പട്ടണത്ത് പ്രശസ്ത നര്ത്തകിയായ മാധവിയുടെ നൃത്തം നടന്നത്. മാധവിയില്അനുരക്തനായ കോവലന്കണ്ണകിയെ മറന്നു. അവള്ഏകാകിയും ദുഃഖിതയുമായി. നര്ത്തകിയുടെ പിന്നാലെ പോയ കോവലന്ദരിദ്രനായി തിരിച്ചെത്തി. തന്റെ തെറ്റുകള്ഏറ്റുപറഞ്ഞു. കച്ചവടം ചെയ്ത് വീണ്ടും സുഖമായൊരു ജീവിതം കെട്ടിപ്പടുക്കാന്അവര്തീരുമാനിച്ചു. അതിനുള്ള മൂലധനം സംഘടിപ്പിക്കുന്നതിനായി കണ്ണകിയുടെ കാലിലെ രണ്ട് ചിലമ്പുകളില്ഒന്ന് വില്ക്കാന്നിശ്ചയിച്ചു. ചിലമ്പുമായി മധുരയിലെത്തിയ കോവലനെ തട്ടാന്ചതിച്ചു. കൊട്ടാരത്തില്നിന്ന് കാണാതപോയ ചിലമ്പ് കോവലന്മോഷ്ടിച്ചതാണെന്നു വന്നു. പാണ്ഡ്യരാജാവ് നെടുഞ്ചേവിയന്റെ ഉത്തരവുപ്രകാരം ഭടന്മാര്കോവലനെ വെട്ടിക്കൊന്നു. ഭര്ത്താവിനെ കൊന്നതറിഞ്ഞ നെഞ്ചുതകര്ന്ന കണ്ണകി കൊട്ടാരത്തിലെത്തി. അനാഥയായ കണ്ണകിയുടെ നീണ്ടിടംപെട്ട കണ്ണുകളില്നിന്ന് ഇടമുറിയാതെ കണ്ണീര്വാര്ന്നു. കണ്ണുനീര്ചൊരിഞ്ഞ് പാണ്ഡ്യരാജാവിന്റെ ആയുസൊടുക്കിയ കണ്ണകിയുടെ കോപം അവിടെയും അവസാനിച്ചില്ല. 'മണി മുലൈയൈ വട്ടിത്തു, വിട്ടാളെറിന്താള്വിളങ്കിഴൈയാള്‍..' എന്ന് ചിലപ്പതികാരം. മുലപറിച്ചെറിഞ്ഞ് കുലംമുടിച്ച് മധുരാനഗരം അഗ്നിക്കിരയാക്കി ഏകാകിയും ദുഃഖിതയുമായ കണ്ണകി വൈഗ തീരത്തുകൂടി പടിഞ്ഞേറേക്കു നടന്നു. മലനാട്ടിലുള്ള തിരുചെങ്കുന്ന് മലകയറി ഒരു വേങ്ങ മരച്ചോട്ടില്നിന്നു. പതിനാലാം ദിവസം പകല്പോയപ്പോള്അവിടെ പ്രത്യക്ഷനായ കോവലനൊന്നിച്ച് വ്യോമയാനമേറി സ്വര്ഗ്ഗം പ്രാപിച്ചു എന്നാണ് കഥ.


    കണ്ണകി
    മല കയറി വന്ന് സമാധിയായ സ്ഥലമാണ് മംഗളാദേവിക്കുന്ന്. ചിലപ്പതികാരത്തിന്റെ വരമൊഴിക്ക് നിരവധി വാമൊഴി ഭേദങ്ങള്ഇടുക്കിയിലെയും തമിഴ് നാട്ടിലെയും ആദിമനിവാസികള്ക്കിടയിലുണ്ട്. മന്നാന്ഗോത്രത്തിന്റെ വാമൊഴി രംഗരൂപമായ മന്നക്കൂത്ത് കണ്ണകിയുടെയും കോവലന്റെയും കഥയാണ് പറയുന്നത്. തകര്ന്നുവീണതും ബാക്കിനില്ക്കുന്നതുമായ കരിങ്കല്പാളികളില്പ്രാചീന തമിഴ് ലിപികളില്കൊത്തിയ ലിഖിതങ്ങളും രേഖാ ചിത്രങ്ങളും കാണാം. ലിഖിതങ്ങളുടെ ചരിത്രമൗനങ്ങളില്അടയിരിക്കുന്ന ഇതിഹാസമറിയാതെ ഏറെ നേരം അവയ്ക്കുമുന്നില്നിരക്ഷരനായി നിലകൊണ്ടു. വ്യാളീ രൂപങ്ങളും സോപാനവും തകര്ന്ന നിലയില്തന്നെ കാണാം. തകര്ന്ന ചുറ്റുമതിലിനുള്ളില്നാല് മണ്ഡപങ്ങളുണ്ട്. 'നാല് മണ്ഡപങ്ങള്മാത്രമുള്ള ആരാധനാസ്ഥലം' എന്ന് ക്ഷേത്രത്തെക്കുറിച്ച് ബ്രിട്ടീഷ് രേഖകളില്കാണാമെന്ന് ഒരു വനപാലകന്പറഞ്ഞുതന്നു. '

    മംഗളാദേവി ക്ഷേത്രപഴമക്കും അതിന്റെ ചരിത്രത്തിനും . 20002500 വർഷത്തെ പഴക്കമുണ്ടെന്ന് അനുമാനിക്കുന്നു ..

    ചേര രാജാവായ ചെങ്കുട്ടുവന്ഹിമാലയത്തില്നിന്ന് ശിലകൊണ്ടുവന്ന്, ശില്പശാസ്ത്രത്തില്മറുകരകണ്ട കര്മ്മ കുശലന്മാരാല്കണ്ണകീ ബിംബം നിര്മ്മിച്ച്, വിശിഷ്ടങ്ങളും രുചിരങ്ങളുമായ ആഭരണങ്ങള്മുടി മുതല്അടിയോളം ചാര്ത്തി, ദിഗ്ദേവതകളെ കാവല്നിര്ത്തി, ഹോമവും ഉല്സവവും ദിനംതോറും നടന്നുവരുമാറ് ഏര്പ്പാട് ചെയ്ത്, പ്രതിഷ്ഠ നടത്തിക്കൊള്വിന്എന്ന് ഉത്തരദിക്കിലെ അരചന്മാരെ തലകുനിച്ച്, രാജസിംഹമായ ചെങ്കുട്ടുവന്അരുളി ചെയ്തു.' എന്നാണ് ചിലപ്പതികാരം ബിംബപ്രതിഷ്ഠാപനത്തില്‍ (നടുകര്കാതൈ) പറയുന്നത്.

    കൊടും വനത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ആരോരുമറിയാതെ അജ്ഞാതമായിക്കിടന്ന കല്ലു ക്ഷേത്രം എങ്ങനെയാകും പുറം ലോകമറിഞ്ഞത് എന്ന സംശയം ഇവിടെയെത്തുന്ന ഏതൊരാൾക്കുള്ളിലും മിന്നിമായുമെന്നുറപ്പാണ്.

    ചിത്തിരമാസത്തിലെ പൗര്ണ്ണമി നാളിലായിരുന്നു മംഗളാ ദേവിയില്ഉല്സവം. ദിനം മംഗളാദേവി മറ്റൊരു മാമാങ്കഭൂമിയായി. പൂഞ്ഞാര്രാജാവിന്റെ നേതൃത്വത്തില്നടന്ന ചിത്രാപൗര്ണ്ണമി ഉല്സവങ്ങള്പാണ്ഡ്യ സൈന്യം ആക്രമിച്ചു. ഉല്സവങ്ങളില്ചോര പടര്ന്നു. സമ്പത്തിനായി ക്ഷേത്രങ്ങള്കൊള്ളയടിക്കപ്പെട്ടിരിക്കണം. ഇത് കാലങ്ങളിലൂടെ ആവര്ത്തിച്ചു. രക്തപങ്കിലമായ ഒരു ഭൂതകാലം ഇവിടെ മറവിയിലാണ്ടു കിടക്കുന്നു. യുദ്ധങ്ങളും കൊള്ളകളും ഇളക്കിമരിച്ച കരിങ്കല്ലടയാളങ്ങളാവാം ഇപ്പോള്ഇവിടെ ശേഷിക്കുന്നത്. കൊളോണിയല്ഭരണത്തില്കീഴില്തമിഴകം ബ്രിട്ടീഷ് അധീനതയിലും മംഗളാദേവി ഉള്പ്പെടെയുള്ള മലയാളപ്രദേശം പൂഞ്ഞാര്രാജാവിന്റെ അധീനതയിലുമായിരുന്നു. പതിനേഴാം ശതകത്തിന്റെ രണ്ടാം പകുതിയില് പ്രദേശം തിരുവിതാംകൂറിന്റെ അധീനതയിലായി.

    ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്ക്കത്തിന് നൂറ്റാണ്ടുകള്പഴക്കമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മദ്രാസ് പ്രസിഡന്സി ക്ഷേത്രത്തിന് മേല്അവകാശവാദം ഉന്നയിച്ചിരുന്നു. തിരുവിതാംകൂര്എതിര്ത്തതോടെ സര്വ്വേ നടപടികള്ആരംഭിച്ചു. 1817ല്നടന്ന സര്വ്വേ അനുസരിച്ച് ക്ഷേത്രവും പരിസരവും പൂര്ണ്ണമായും തിരുവിതാകൂറിന്റേതാണെന്ന് വന്നു. ഇതിനത്തുടര്ന്ന് അസ്തമിച്ച തര്ക്കം 1979ല്വീണ്ടും സജീവമായി. തമിഴ്നാട് ക്ഷേത്രത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. ജി. ആറിന് ക്ഷേത്ര ദര്ശനം നടത്താന്മംഗളാദേവിയില്ഹെിലിപ്പാട് നിര്മ്മിക്കാന്തമിഴ്നാടിന്റെ നീക്കമാണ് വിവാദമയത്. അതോടെ കേരള - തമിഴ്നാട് അതിര്ത്തിയില്സംഘര്ഷമായി. 1981ല്വീണ്ടും സര്വ്വേ നടത്തി. ക്ഷേത്രവും അവശിഷ്ടങ്ങളും കാണപ്പെടുന്ന സ്ഥലങ്ങള്ഉള്പ്പെടെ 62 സെന്റ് ഭൂമി പൂര്ണ്ണമായും കേരളത്തിന്റേതാണെന്നു സര്വ്വേ റിപ്പോര്ട്ട് വന്നു. അന്നൊടുങ്ങിയ വിവാദം 1991ല്വീണ്ടും തലപൊക്കി. ഇക്കുറി കരുണാനിധിയാണ് ക്ഷേത്രത്തിനുവേണ്ടി രംഗത്തുവന്നത്. ക്ഷേത്രം പുനര്നിര്മ്മിക്കാന്ഒരു കോടി രൂപയും തമിഴ്നാട് അനുവദിച്ചു. 101 പടവുകളുള്ള ശിലാക്ഷേത്രവും ഗൂഡല്ലൂരില്നിന്ന് മംഗളാദേവി വരെ റോഡും നിര്മ്മിക്കാനായിരുന്നു പദ്ധതി. ഇതേ തുടര്ന്ന് തമിഴ്നാട്ടില്നിന്നും ആളുകള്കാട്ടുപാതയിലൂടെ വ്യാപകമായി മംഗളാദേവിയിലേക്ക് എത്തിത്തുടങ്ങി. മലമുകളില്കേരളാ പോലീസും വനംവകുപ്പും വന്സന്നാഹമൊരുക്കി. അതിര്ത്തിയില്സംഘര്ഷം പുകഞ്ഞു. ഒടുവില്ഇരു സംസ്ഥാനങ്ങളില്നിന്നുമുള്ള പാതകള്അടച്ചു. പ്രവേശനം നിരോധിച്ചു. നില ഇപ്പോഴും തുടരുകയാണ്. വര്ഷത്തിലൊരിക്കല്ചിത്തിരമാസത്തിലെ പൗര്ണ്ണമി നാള്ക്ഷേത്രം പൂജക്കായി തുറക്കും. അന്ന് സൂര്യന്അസ്തമിക്കുന്നതോടെ ഉല്സവം അവസാനിക്കുകയും ചെയ്യും.

    പകല്ഇവിടെ അവസാനിക്കുകയാണ്. തിരിച്ചിറങ്ങാനുള്ള സമയമായി. മുഖമുരുക്കുന്ന ഏപ്രിലിന്റെ വെയില്ഇവിടെ എത്രയോ ശാന്തമായിരുന്നു. കാടിന്റെ കുളിരില്നനഞ്ഞുപോയ വെയില്പടിഞ്ഞാട്ട് ചാഞ്ഞു. തീര്ത്ഥാടകരുമായി വന്ന ജീപ്പുകള്ഒന്നൊന്നായി കുന്നിറങ്ങുന്നു. കാല്നടക്കാരെ ഇനി അനുവദിക്കില്ല. ഇരുള്വീണാല്കാട്ടിലൂടെയുള്ള നടത്തം അപകടമാണ്. വനപാലകര്ക്കൊപ്പം അവസാനവണ്ടിയില്മലയിറക്കം. മലമ്പാതയില്ഇരുള്വീണു കഴിഞ്ഞു. ജീപ്പിന്റെ ഹെഡ് ലൈറ്റിന്റെ കഠിനമായ വെളിച്ചത്തില്പൊടിപടലങ്ങള്അടങ്ങിയ കാട്ടുപാത ശൂന്യമായി കിടക്കുന്നു. ദൂരെവെിടെ നിന്നോ ഒരു കാട്ടാനയുടെ ചിന്നം വിളി. ഒരു മലമുഴക്കി വേഴാമ്പല്ഞങ്ങല്ക്ക് മുകളിലൂടെ ചിലച്ച് പറന്നുപോയി.

    മലമുകളില്വീണ്ടും ഏകാകിതയില്കണ്ണകി... പൗരാണികമായൊരു വിഷാദത്താല്കാട് ഘനമൗനത്തിലാണ്ടു.

    ബി. ഉമാദത്തന്‍, കായംകുളം 

    കൂടുതല്‍ യാത്രാ വിവരണങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

     


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *